[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


വ്യാഴാഴ്‌ച, ഒക്‌ടോബർ 27, 2011

എ.ടി.എമ്മില്‍ ഇനി ബാങ്കറെ 'നേരില്‍' കാണാം ! !

ബാങ്കിങ് എന്ന സങ്കല്‍പത്തെ തന്നെ മാറ്റി മറിച്ച സംവിധാനമാണ് ഓട്ടേമാറ്റഡ് ടെല്ലര്‍ മിഷ്യന്‍ അഥവാ എ.ടി.എം. യാത്രാവേളകളിലും മറ്റും എ.ടി.എം കൗണ്ടറുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ മിഷ്യനില്‍ കാര്‍ഡ് കുടുങ്ങുകയോ അല്ലെങ്കില്‍ പണം ലഭിക്കാതെ വരികയോ ചെയ്താല്‍ ഇനി മുതല്‍ പരിഭ്രമിക്കേണ്ട. അത്തരം സന്ദര്‍ഭങ്ങളില്‍ ബാങ്കറെ നേരിട്ട് കണ്ട് സംസാരിക്കാനുള്ള സംവിധാനം എ.ടി.എം.കൗണ്ടറുകളില്‍ വരാന്‍ പോകുന്നു.

ബാങ്കിങില്‍ വിപ്ലവം വരുത്തിയ ഒന്നാണ് എ.ടി.എം. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള കാത്തുനില്‍പ്പും നീണ്ട ക്യൂവും എം.ടി.എമ്മുകളുടെ വരവോടെ ഇല്ലാതായി. വിവിധ സ്ഥലങ്ങളില്‍ ബ്രാഞ്ചുകള്‍ സ്ഥാപിക്കുക എന്ന ബാങ്കുകളുടെ ചെലവേറിയ പദ്ധതിക്കും ഒരു പരിധിവരെ പരിഹാരമായി എ.ടി.എമ്മുകള്‍ മാറി.

വെറുമൊരു ഫോണ്‍വിളിക്കുള്ള ഉപകരണം എന്നതില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ മാറിയതുപോലെ, പണം സ്വീകരിക്കാനുള്ള വെറുമൊരു ഉപകരണം എന്നതില്‍ നിന്ന് ഇന്നത്തെ എ.ടി.എമ്മുകള്‍ ഏറെ മാറിയിരിക്കുന്നു. പണം നിക്ഷേപിക്കുക, വൈദ്യുതി, ടെലഫോണ്‍ ബില്ലുകള്‍ അടക്കുക, ടിക്കറ്റുകള്‍ ബുക്കുചെയ്യുക, പണം ട്രാന്‍സ്ഫര്‍ ചെയ്യുക തുടങ്ങി നേരിട്ട് ബാങ്കിലൂടെ ചെയ്യാവുന്ന മിക്ക ഇടപാടുകളും ഇപ്പോള്‍ എ.ടി.എമ്മിലൂടെയും നടത്താവുന്നതാണ്. ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗം തന്നെയായി എ.ടി.എം. മാറിയിരിക്കുന്നു.

സാധ്യതകളും ഉപയോഗങ്ങളും വര്‍ധിക്കുമ്പോള്‍ സ്വാഭാവികമായും പ്രശ്‌നങ്ങളും ഏറും. ചില സമയങ്ങളില്‍ എ.ടി.എമ്മുകളില്‍ നിന്ന് പണം സ്വീകരിക്കാനോ മറ്റുള്ള ബാങ്കിങ് ഇടപാടുകള്‍ നടപ്പാക്കാനോ സാധിക്കാറില്ല. എ.ടി.എം. കാര്‍ഡുകളുടെയോ ബാങ്ക് അക്കൗണ്ടുകളുടെയോ എ.ടി.എമ്മിന്റെ തന്നെയോ പലതരത്തിലുള്ള പ്രശ്‌നങ്ങളും ഇത്തരം ഇടപാടുകള്‍ക്ക് തടസ്സം സൃഷ്ടിക്കാറുണ്ട്. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ബാങ്കുകളില്‍ നേരിട്ടുപോയി പ്രശ്‌നം പരിഹരിക്കുക എന്ന ബുദ്ധിമുട്ട് ഇനി മുതല്‍ വേണ്ട. നിങ്ങളുടെ ബാങ്കറെ നേരിട്ട് കണ്ട് സംസാരിക്കാനുള്ള സംവിധാനം എ.ടി.എമ്മുകളില്‍ വരുന്നു. ടുവേ ലൈവ് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ബാങ്ക് അധികൃതരുമായി എ.ടി.എം.കൗണ്ടറില്‍ വെച്ചുതന്നെ സംസാരിക്കാനും പ്രശ്‌നം പരിഹാരിക്കാനും ഉപഭോക്താവിന് കഴിയും.

ലോകത്തെ ഏറ്റവും വലിയ എ.ടി.എം.നിര്‍മ്മാതാക്കളായ എന്‍.സി.ആര്‍ ആണ് NCR SelfSrv 32 ATM എന്ന പേരില്‍ പുതിയ എ.ടി.എം. പുറത്തിറക്കിയത്. 'ഉപഭോക്താക്കള്‍ക്ക് പലപ്പോഴും ബാങ്ക് സമയങ്ങളില്‍ ബാങ്കുകളില്‍ ചെല്ലാന്‍ സാധിക്കാറില്ല. അതിനാല്‍ ഏതുസമയവും ബാങ്കിങ് ഉദ്യോഗസ്ഥരുമായി ഇടപെടാവുന്ന ഒരു സംവിധാനം അവര്‍ക്ക് ആവശ്യമായി വന്നിരിക്കുകയാണ്' എന്നാണ് എന്‍.സി.ആര്‍. ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് സീനിയര്‍ വൈസ് പ്രസിഡന്റ് മൈക്കല്‍ ഒ ലാഫ്‌ലിന്‍ പുതിയ എ.ടി.എമ്മിനെപ്പറ്റി പറഞ്ഞത്.

എ.ടി.എം. ഇടപാടുകളെപ്പോലെത്തന്നെ 24 മണിക്കൂറും ലഭ്യമാവുന്ന ഈ സേവനം ബാങ്കുകള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ സൗകര്യപ്രദമാകും. അമേരിക്കയില്‍ സ്ഥാപിതമായ ഈ പുതിയ എ.ടി.എം. ഇപ്പോള്‍ പരീക്ഷണഘട്ടത്തിലാണ്.

ടൈപ്പ് റൈറ്ററുകള്‍ക്ക് പുനര്‍ജന്‍മം !!

പഴയകാല ഓഫീസുകളുടെ താളമായിരുന്നു ടൈപ്പ് റൈറ്ററുകള്‍. ടൈപ്പ് പഠിക്കുക എന്നത് പഴയ തലമുറയുടെ ശീലമായിരുന്നു. ടൈപ്പ് റൈറ്റിങ് ഇന്‍സ്റ്റിറ്റിയൂട്ടുകളുടെ സുവര്‍ണ്ണ കാലമായിരുന്നു അത്. അതൊക്കെ പഴയ തലമുറയുടെ ഗൃഹാതുരത്വം മാത്രമാണ് ഇപ്പോള്‍.

കമ്പ്യൂട്ടറുകളുടെ ആവിര്‍ഭാവത്തോടെ ടൈപ്പ്‌റൈറ്റര്‍ യുഗം ഏതാണ്ട് അസ്തമിച്ചു. ടൈപ്പ് പഠിപ്പിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ മിക്കതും പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പൂട്ടി. കാലത്തിനനുസരിച്ച് കോലം മാറാന്‍ വേണ്ടി പലതും കമ്പ്യൂട്ടര്‍ സെന്ററുകളായി മാറി. ഇങ്ങനെ ഉപയോഗശൂന്യമായി മാറിയ ടൈപ്പ്‌റൈറ്ററുകള്‍ പല ഓഫീസുകളുടെയും മൂലകളിലോ സ്റ്റോര്‍ റൂമുകളിലോ ഇപ്പോഴും കാണാം. ടൈപ്പ്‌റൈറ്ററിനെ ഇഷ്ടപ്പെടുന്ന ചിലര്‍ മാത്രം ഇന്ന് അപൂര്‍വ്വമായി അത് ഉപയോഗിക്കുന്നു.

ഇങ്ങനെ ഉപയോഗശൂന്യമായി കിടക്കുന്ന ടൈപ്പ് റെറ്റകള്‍ക്ക് പുനര്‍ജന്മം ലഭിക്കുമോ. അങ്ങനെ ചിലപ്പോള്‍ സംഭവിച്ചേക്കാമെന്നാണ് സാങ്കേതികരംഗത്തെ പുതിയ ചില മുന്നേറ്റങ്ങള്‍ നല്‍കുന്ന സൂചന. മൂലയില്‍ പൊടിയടിച്ചു കിടക്കുന്ന ടൈപ്പ് റൈറ്റര്‍ ഉപയോഗിച്ച് കമ്പ്യൂട്ടറില്‍ എഴുതാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് അമേരിക്കക്കാരനായ ഒരു ഡിസൈനര്‍. കീബോര്‍ഡിന് പകരം ടൈപ്പ് റൈറ്റര്‍ ഉപയോഗിക്കാമെന്ന് സാരം.

കമ്പ്യൂട്ടറിലേക്ക് അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യാന്‍ ടൈപ്പ്‌റൈറ്റുകള്‍ ഉപയോഗിക്കുന്ന വിദ്യ, ഡിസൈനറായ ജാക്ക് സില്‍ക്കിനാണ് വികസിപ്പിച്ചത്. ഇങ്ങനെ ടൈപ്പ് റൈറ്ററില്‍ അടിക്കുന്ന അക്ഷരങ്ങള്‍ കമ്പ്യൂട്ടറിലേക്ക് മാറ്റുന്ന വിദ്യയ്ക്ക് ' യു.എസ്.ബി ടൈപ്പ്‌റൈറ്റര്‍ കണ്‍വെര്‍ഷന്‍' എന്നാണ് പറയുന്നത്. അതിനുള്ള കിറ്റാണ് സില്‍ക്കിന്‍ വികസിപ്പിച്ചത്.


'കാലഹരണപ്പെട്ടവയെ തിരിച്ചുകൊണ്ടുവരാനുള്ള കണ്ടുപിടിത്ത'മാണ് ഇതെന്നാണ് സില്‍ക്കിന്‍ ഇതിനെ വിശേഷിപ്പിച്ചത്. അനാവശ്യമായ വയറുകളുടെയൊന്നും ഉപയോഗമില്ലാതെ തന്നെ യുഎസ്ബി വഴി വളരെ അനായാസം ഇവയെ ഘടിപ്പിക്കാന്‍ പറ്റുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.

സാധാരണ ഡസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകള്‍ക്ക് ഇതുകൊണ്ട് കാര്യമായ പ്രയോജനം ഇല്ലെങ്കെിലും ടൈപ്പിങ് ഈസിയല്ലാത്ത ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, ലാപ്‌ടോപ്പ്, നെറ്റ്ബുക്ക് തുടങ്ങിവയ്‌ക്കൊക്കെ ഇതിന്റെ സേവനം തേടാവുന്നതാണ്. യുഎസ്ബി സൗകര്യമുള്ള കമ്പ്യൂട്ടറുകളിലേ തത്കാലം ഇത് ഉപയോഗിക്കാന്‍ കഴിയൂ.

അധികമായി ഒരു കീബോര്‍ഡ് വാങ്ങി ടാബ്‌ലറ്റുകളിലും മറ്റും ഉപയോഗിക്കുന്നവര്‍ക്ക് തങ്ങളുടെ പഴയ ടൈപ്പ്‌റൈറ്ററുകള്‍ പൊടിതട്ടിയെടുത്ത് ഉപയോഗിക്കാവുന്നതാണ്. പോരാത്തതിന് പഴമയുടെ ഗാംഭീര്യവും.
സാമ്പത്തിക ലാഭം ആഗ്രഹിച്ച് ഈ കിറ്റ് വാങ്ങാനുള്ള ആഗ്രഹം നടപ്പില്ല. കാരണം വെറും കിറ്റിന് മാത്രമായുള്ള വില 74 ഡോളറാണ്. ഇനി ടൈപ്പ് റൈറ്ററും കൂടി വേണമെന്നുള്ളവര്‍ മോഡലുള്‍ക്കനുസരിച്ച് 699 ഡോളര്‍ മുതല്‍ 899 ഡോളര്‍ വരെ നല്‍കണം.
(courtesy:mathrubhumi.com)

കണ്ണട കൊണ്ട് വീഡിയോ പിടിക്കാം !!!

കണ്ണട ഉപയോഗിച്ച് ഹൈഡെഫിനിഷന്‍ വീഡിയോ പിടിക്കുകയും ഫെയ്‌സ്ബുക്ക് പോലുള്ള സൗഹൃദക്കൂട്ടായ്മകളില്‍ അത് പോസ്റ്റ് ചെയ്യുകയും ചെയ്യുന്ന കാര്യം ചിന്തിച്ചു നോക്കൂ. 'തത്സമയ വീഡിയോ സ്ട്രീമിങ്' സാധ്യമാക്കുന്ന ഇത്തരമൊരു മുന്നേറ്റത്തിന് കളമൊരുക്കുകയാണ് 'സിയോണ്‍ഐസ്' എന്ന കമ്പനി.

ചുറ്റിനും നടക്കുന്ന സംഗതികളെ കണ്ണടയുപയോഗിച്ച് റിക്കോര്‍ഡ് ചെയ്ത്, ബ്ലൂടൂത്തിന്റെ സഹായത്തോടെ നിങ്ങളുടെ മൊബൈല്‍ ഫോണ്‍ വഴി ഫെയ്‌സ്ബുക്കിലിടാനുള്ള സാധ്യതയാണ് കമ്പനി മുന്നോട്ടു വെയ്ക്കുന്നത്.

കമ്പനിയിറക്കിയ 'റെയ്ബാന്‍' മോഡലിലുള്ള കണ്ണടയിലെ ക്യാമറയുപയോഗിച്ച് 720 പി വീഡിയോ (1280 ഗുണം 720 റസല്യൂഷനിലുള്ള ഹൈഡെഫിനിഷന്‍ വീഡിയോ) റിക്കോര്‍ഡ് ചെയ്യാനാകും. കണ്ണടയുടെ ഫ്രെയിമിനുള്ളില്‍ ക്യാമറയ്ക്ക് പുറമേ 8 ജിബി മെമ്മറിയും സന്നിവേശിപ്പിച്ചിരിക്കുന്നു.

കണ്ണടയുടെ മുകളില്‍ വലതുഭാഗത്തായാണ് ക്യാമറ ഫിറ്റ് ചെയ്തിരിക്കുന്നത്. ആപ്പിളിനുവേണ്ടി ക്യാമറ നിര്‍മിക്കുന്ന ഓംമ്‌നിവിഷന്‍ കമ്പനിയുടെ ക്യാമറയാണ് ഈ കണ്ണടയിലും ഉപയോഗിച്ചിരിക്കുന്നത്. കണ്ണടയുടെ കാലുകള്‍ക്കിടയില്‍ ഘടിപ്പിച്ച മൈക്രോഫോണ്‍ എംപിത്രീ ഫോര്‍മാറ്റില്‍ ശബ്ദവും റിക്കോര്‍ഡ് ചെയ്യും. മെമ്മറി കാര്‍ഡ്, ബാറ്ററി തുടങ്ങിയ ഇടതുഭാഗത്തായാണ് ഘടിപ്പിച്ചിരിക്കുന്നത്.

കണ്ണടയില്‍ ഘടിപ്പിച്ച സ്വിച്ച് ഓണ്‍ ചെയ്താല്‍ മാത്രമേ ക്യാമറ പ്രവര്‍ത്തിക്കൂ. കൂടാതെ മൂന്നുമണിക്കൂറോളം തുടര്‍ച്ചയായി റെക്കോര്‍ഡിങ് സാധ്യമാവുന്ന കരുത്തുറ്റ 350mAH ലിഥിയം ബാറ്ററിയും കണ്ണടയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. യുഎസ്ബി വഴി കമ്പ്യൂട്ടറുമായി കണ്ണട ഘടിപ്പിക്കുകയും ചെയ്യാം. ചാര്‍ജിങും ഡാറ്റാകൈമാറ്റവും അങ്ങനെ സാധ്യമാകും.


കമ്പനി നല്‍കുന്ന പ്രത്യേക സോഫ്ട്‌വേര്‍ (Eyez App) വഴി കേബിളുകളുടെ സഹായമില്ലാതെ തന്നെ ദൃശ്യങ്ങള്‍ ആപ്പിള്‍ ഉപകരണങ്ങളിലേക്കോ ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലേക്കോ ട്രാന്‍സ്ഫര്‍ ചെയ്യാം. ഈ മാര്‍ഗത്തിലൂടെ ദൃശ്യങ്ങള്‍ ലൈവായിത്തന്നെ വെബ്‌സൈറ്റുകളിലേക്ക് നല്‍കാമെന്നുള്ളതും പ്രത്യേകതയാണ്.

ഗ്ലാസ്സുകള്‍ മാറ്റിയിടാവുന്ന രീതിയിലുള്ള കണ്ണടയാണിത്. അതിനാല്‍ നിങ്ങളുടെ കണ്ണിന്റെ പവറിനനുസരിച്ചുള്ള ഗ്ലാസ് ഘടിപ്പിക്കാനാകും. സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റി ഉപയോഗിക്കാനായി ഒരുസെറ്റ് UVA/UVB ഗ്ലാസ്സും കണ്ണടയ്‌ക്കൊപ്പം കമ്പനി നല്‍കുന്നുണ്ട്.

യാത്രയിലാകട്ടെ, ക്ലാസ് റൂമുകളിലോ ക്ലബുകളിലോ ആവട്ടെ നാം എന്തുകാണുന്നുവോ അതേ രീതിയില്‍ റെക്കോര്‍ഡ് ചെയ്യാന്‍ ഈ ക്യാമറ സഹായിക്കുന്നു എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഉടന്‍ പുറത്തിറങ്ങുന്ന ഈ കണ്ണടയുടെ വില 199 ഡോളറാണെങ്കിലും വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, കണ്ണടവെച്ച് വീഡിയോ പടിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് ആശങ്കപ്പെടുന്നവര്‍ കുറവല്ല. ഒളിക്യാമറ പോലെ ഇതും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകുമെന്ന് പലരും മുന്നറിയിപ്പ് നല്‍കുന്നു.




ആയിരം വര്‍ഷം ആയുസുള്ള എം-ഡിസ്‌ക്‌ !!!

ഡിജിറ്റല്‍ യുഗത്തിന്റെ മുഖമുദ്ര ഡിജിറ്റല്‍ വിവരങ്ങള്‍ അത്ര സുരക്ഷിതമല്ല എന്നതാണ്. എത്ര സുരക്ഷിതമെന്ന് കരുതുന്ന നെറ്റ്‌വര്‍ക്കുകളിലും കമ്പ്യൂട്ടര്‍ ഭേദകരോ ദുഷ്ടപ്രോഗ്രാമുകളോ അതിക്രമിച്ചു കടന്ന് വിവരങ്ങള്‍ ചോര്‍ത്തുകയോ നശിപ്പിക്കുകയോ ചെയ്യാം. അതുപോലെ ഹാര്‍ഡ് ഡിസ്‌കുകളല്‍ എത്രകാലം വിവരങ്ങള്‍ സുരക്ഷിതമായിരിക്കും എന്നതിനും വലിയ ഉറപ്പില്ല. അതുകൊണ്ടുതന്നെയാണ് പണ്ടുമുതല്‍ എക്‌സ്റ്റേണല്‍ സ്റ്റോറേജ് ഡിവൈസുകള്‍ (വിവരസംഭരണികള്‍) നമ്മള്‍ ആശ്രയിക്കാറ്. കൈയിലുള്ള ഡാറ്റയുടെ ഒരു അധികകോപ്പി എടുത്തുവെയ്ക്കാന്‍ ഇത്തരം ഡിവൈസുകള്‍ സഹായിക്കുന്നു.

പല വന്‍കിട സ്ഥാപനങ്ങളും ഒരേസമയം രണ്ടും മൂന്നും സര്‍വ്വറുകളിലായി വിവരങ്ങള്‍ സൂക്ഷിച്ചാണ് പലപ്പോഴും ഭീഷണികളെ അതിജീവിക്കുന്നത്. എന്നാല്‍, ചെറുകിട സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഇത്ര രീതി പ്രായോഗികമല്ല. സിഡി/ഡിവിഡി/ബ്ലൂറേ ഡിസ്‌കുകളെയാണ് അത്തരക്കാര്‍ വിവരസംഭരണികളായി ഉപയോഗിക്കുന്നത്. എക്‌സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്‌കുകളും പെന്‍ഡ്രൈവുകളും ഉപയോഗിക്കാറുണ്ടെങ്കിലും അതിലെ വിവരനഷ്ട സാധ്യത കൂടുതലായതിനാല്‍ സ്ഥിരമായ വിവര ശേഖരണത്തിന് ഇവയെ കാര്യമായി ഉപയോഗിക്കുന്നത് ബുദ്ധിയല്ല.

നാലോ അഞ്ചോ വര്‍ഷം പഴക്കമുള്ള സിഡി/ഡിവിഡിയില്‍ നിന്ന് വിവരങ്ങള്‍ പുറത്തെടുക്കാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ വിജയിക്കണമെന്നില്ല. പലപ്പോഴും സിഡി ഇടക്ക് നിന്നുപോവുകയോ 'റീഡിങ് എറര്‍' മെസേജുകള്‍ വരികയോ ചെയ്യും. ഒരു ചെറിയ പോറല്‍പോലും സാധാരണ ഡിസ്‌കുകളില്‍ വിവരനഷ്ടത്തിന് കാരണമാകാറുണ്ട്. ചൂട്, തണുപ്പ്, വെളിച്ചം എന്നിവയിലെ ഏറ്റക്കുറച്ചിലുകളും സാധാരണ സിഡി/ഡിവിഡികളെ ബാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ വിലപ്പെട്ടതായി കരുതുന്ന ഓഫീസ് ഫയലുകള്‍, ഡാറ്റാബേസ്, കല്ല്യാണ വീഡിയോ, ആല്‍ബങ്ങള്‍, അപൂര്‍വ്വങ്ങളായ സിനിമകള്‍, പാട്ടുകള്‍ എന്നിവ പലപ്പോഴും നഷ്ടപ്പെടുന്നു.

സിഡികളുടെയും ഡിവിഡികളുടെയും വില കുറയുന്നതിനനുസരിച്ച് ഗുണനിലവാരം കുറയുന്നതും, സുരക്ഷിതമായി സൂക്ഷിക്കാത്തതുമാണ് ഈ പ്രശ്‌നത്തിന് പ്രധാന കാരണം. ഇതിനെല്ലാം പുറമേ പത്തുവര്‍ഷമാണ് ഇത്തരം സംഭരണികള്‍ക്കുള്ള പരമാവധി ആയുസ്സ് (സാധാരണഗതിയില്‍ അത്രയും ലഭിക്കാറില്ല എന്നതാണ് വാസ്തവം). ചുരുക്കത്തില്‍ വിലയേറിയ വിവരങ്ങള്‍ നഷ്ടപ്പെടാതെ ദീര്‍ഘകാലത്തേക്ക് സൂക്ഷിക്കുക എന്നത് ബുദ്ധിമുട്ടേറിയ സംഗതി തന്നെയെന്ന് സാരം.

ഇത്തരം പ്രയാസങ്ങള്‍ പൂര്‍ണമായും മറക്കാവുന്ന പുതിയ മാര്‍ഗം സാള്‍ട്ട് ലേക് സിറ്റിയിലെ ഒപ്റ്റിക്കല്‍ ഡിസ്‌ക് കമ്പനിയായ മില്ലേനിറ്റ ആവിഷ്‌ക്കരിച്ചിരിക്കുന്നു. ആയിരം വര്‍ഷം ആയുസ്സ് വാഗ്ദാനം ചെയ്യുന്ന ഡിസ്‌കാണിത്. എം-ഡിസ്‌ക് എന്നുപേരിട്ടിരിക്കുന്ന ഈ പുത്തന്‍ സംഭരണി സാധാരണ ഡിവിഡി പ്ലേയറുകളില്‍ റീഡ് ചെയ്യാന്‍ കഴിയുന്നതാണ്. അതുകൊണ്ട് ഉപയോഗിക്കാന്‍ പ്രത്യേക ഉപകരണത്തിന്റെ (റീഡറുകള്‍) ആവശ്യമില്ല. പുതിയ സങ്കേത്തിനായുള്ള പേറ്റന്റും മില്ലേനിറ്റ കമ്പനി സ്വന്തമാക്കിയിട്ടുണ്ട്.



എം-ഡിസ്‌കിലും വിവരങ്ങള്‍ സൂക്ഷിക്കുന്നത് (റൈറ്റ് ചെയ്യുന്ന രീതി) സാധാരണ സിഡി-ഡിവിഡികളുടെത് പോലെയാണെങ്കിലും, ഡിസ്‌കിന്റെ ഗുണനിലവാരവും വിവരസംഭരണത്തിന് ഉപയോഗിച്ചിരിക്കുന്ന പഥാര്‍ത്ഥങ്ങളും വ്യത്യസ്തമാണ്്. സാധാരണ ഡിസ്‌കുകളില്‍ ലേസര്‍ രശ്മികളുടെ സഹായത്തോടെ ഡിസ്‌കിന്റെ പ്രതലത്തിലുള്ള കാര്‍ബണിക സംയുക്തങ്ങളില്‍ വിവരങ്ങള്‍ ആലേഖനം ചെയ്യുകയാണ് രീതി. എന്നാല്‍, എം-ഡിസ്‌കില്‍ കാര്‍ബണിക സംയുക്തങ്ങള്‍ക്ക് പകരം പാറപോലെ ഉറപ്പുള്ള പ്രത്യേക പ്രതലത്തില്‍ ശക്തിയേറിയ ലേസറുകള്‍ ഉപയോഗിച്ച് വിവരങ്ങള്‍ ആലേഖനം ചെയ്യപ്പെടുന്നു. ഇത്തരം പ്രതലങ്ങളെ ചൂട്, തണുപ്പ്, പോറലുകള്‍ എന്നിവയൊന്നും ബാധിക്കുകയില്ല. മാത്രമല്ല ഇവ മായ്ച്ചുകളയാനോ മുകളില്‍ വീണ്ടും റൈറ്റ് പറ്റുകയുമില്ല.

ഇത്തരം ഡിസ്‌കുകളെ നിങ്ങള്‍ക്ക് ലിക്വിഡ് നൈട്രജനില്‍ മുക്കിയോ തിളച്ചവെള്ളത്തില്‍ ഇട്ടോ പരീക്ഷിക്കാം. എല്ലാ പരീക്ഷണങ്ങളെയും ഡിസ്‌ക് അതിജീവിച്ചതായും ഒരു ശതമാനം പോലും വിവരനഷ്ടം സംഭവിക്കുന്നില്ലെന്നു കമ്പനി അവകാശപ്പെടുന്നു.

സാധാരണ ഡിവിഡി പ്ലെയറുകളില്‍ റീഡ് ചെയ്യാന്‍ പറ്റുമെങ്കിലും, ഇതില്‍ വിവരങ്ങള്‍ ആലേഖനം ചെയ്യാന്‍ പ്രത്യേക സംവിധാനം ആവശ്യമാണ്. ഇതിനായി പ്രത്യേക റൈറ്ററുകള്‍ (എം-റൈറ്ററുകള്‍) എല്‍ജിയുമായി സഹകരിച്ച് പുറത്തിറക്കുന്നുണ്ട്. മാത്രമല്ല ഏതൊരു ഡിവിഡി റൈറ്റര്‍ നിര്‍മാണ കമ്പനിക്കും ചെറിയമാറ്റങ്ങള്‍ വരുത്തി ഇത്തരം റൈറ്ററുകള്‍ നിര്‍മിക്കാമെന്നും കമ്പനി അറിയിച്ചു.

സാധാരണ ഡിവിഡികളിലേതുപോലെ 4.7ജിബിയാണ് എം-ഡിസ്‌കിന്റെയും സംഭരണ ശേഷി. എം-ഡിസ്‌കിന് 6.5 ഡോളറും (ഏകദേശം 300 രൂപ) പ്രത്യേക റൈറ്ററിന് 145 ഡോളറും (ഏകദേശം 7000രൂപ) ചെലവു വരും. എം-ഡിസ്‌കുകളും റൈറ്ററുകളും ഒക്ടോബര്‍ അവസാനത്തോടെ വിപണിയില്‍ ലഭ്യമാകുമെന്നാണ് അറിയുന്നത്. ആവശ്യമെങ്കില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതുമാണ്. സന്ദര്‍ശിക്കുക- http://store.millenniata.com/default.aspx
(courtesy:mathrubhumi.com/tech)



ടവറുകളില്ലാതെ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ !!!

ഓസ്‌ട്രേലിയയില്‍ അഡിലെയ്ഡിയിലെ ഫ്‌ലിന്‍ഡേഴ്‌സ് യൂണിവേഴ്‌സിറ്റി വികസിപ്പിക്കുന്ന സങ്കേതം പൂര്‍ണതയിലെത്തിയാല്‍, മൊബൈല്‍ കമ്മ്യൂണിക്കേഷന് ഭാവിയില്‍ മൊബൈല്‍ ടവറുകളുടെ ആവശ്യമുണ്ടാകില്ല.

2010 ലെ ഹെയ്തി ഭൂകമ്പത്തില്‍ ടവറുകള്‍ തകരുകയും മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ താറുമാറാകുകയും ചെയ്ത സാഹചര്യത്തിലാണ്, ഒരു ബദല്‍ സംവിധാനത്തെക്കുറിച്ചുള്ള ആലോചന ഗവേഷകര്‍ക്കുണ്ടായത്.

ടവറുകള്‍ പോലെ അടിസ്ഥാന സൗകര്യങ്ങള്‍ (ഇന്‍ഫ്രാസ്ട്രക്ച്വര്‍) ആശ്രയിച്ചുള്ള മൊബൈല്‍ കമ്മ്യൂണിക്കേഷന് സ്ഥായിയായി പിടിച്ചുനില്‍ക്കാനാകില്ലെന്ന് ആ ഭൂകമ്പം തെളിയിച്ചതായി, പുതിയ സംവിധാനം വികസിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്ന പോള്‍ ഗാര്‍ഡ്‌നര്‍-സ്റ്റീഫന്‍ പറഞ്ഞു.

'ടവറുകള്‍ തകരുന്നതോടെ മൊബൈല്‍ ഫോണ്‍ ഹാന്‍ഡ്‌സെറ്റുകള്‍ ഉപയോഗ ശൂന്യമായ വെറും പ്ലാസ്റ്റിക്ക് കട്ടകളായി പരിണമിക്കുന്നു'-അദ്ദേഹത്തെ ഉദ്ധരിച്ചുകൊണ്ട് ഫ്‌ലിന്‍ഡ് സര്‍വകലാശാല പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പറയുന്നു.

വാര്‍ത്താവിനിമയ രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പുതിയ സംവിധാനത്തിനാകുമെന്ന് വിലയിരുത്തപ്പെടുന്നു. ടവറുകളുടെ സഹായമില്ലാതെ, വെര്‍ച്വല്‍ ശൃംഖല വഴി മൊബൈല്‍ ഫോണുകള്‍ക്ക് പരസ്പരം കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ അവസരമൊരുക്കുന്നതാണ് പുതിയ സങ്കേതം.

സെര്‍വല്‍ പ്രോജക്ട് എന്നാണ് പുതിയ പദ്ധതിയുടെ പേര്. പദ്ധതിക്കായി ഷട്ടില്‍വര്‍ത്ത് ഫൗണ്ടേഷന്റെ നാലു ലക്ഷം ഡോളര്‍ ഫെലോഷിപ്പാണ് ഗാര്‍ഡ്‌നര്‍-സ്റ്റീഫന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. സെര്‍വല്‍ പ്രോജക്ട് സോഫ്ട്‌വേര്‍ 12 മാസത്തിനുള്ളില്‍ പൊതുജനത്തിന് ലഭ്യമാക്കാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

സെര്‍വല്‍ പ്രോജക്ട് സോഫ്ട്‌വേര്‍ ഒരു ഓപ്പണ്‍സോഴ്‌സ് സോഫ്ട്‌വേറാണ്. അത് വികസിപ്പിക്കാന്‍ 'ലോകപങ്കാളിത്തം' ഗാര്‍ഡ്‌നര്‍-സ്റ്റീഫന്‍ അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ സംഭാവന ചെയ്യാന്‍ കഴിവുള്ള ഡെവലപ്പര്‍മാര്‍ക്ക് സോഫ്ട്‌വേര്‍ ഇപ്പോള്‍ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ ലഭ്യമാണെന്ന് വാര്‍ത്താക്കുറിപ്പ് പറയുന്നു.

നിര്‍മിക്കപ്പെടുന്ന ഓരോ മൊബൈല്‍ ഹാന്‍ഡ്‌സെറ്റിലും അഞ്ചുവര്‍ഷത്തിനകം തങ്ങളുടെ സങ്കേതം സ്ഥാനംപിടിക്കുമെന്ന് ഗാര്‍ഡ്‌നര്‍-സ്റ്റീഫന്‍ പ്രതീക്ഷിക്കുന്നു. 
(courtesy:mathrubhumi.com)



അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ക്യാമ്പ്‌ !!!

തിരുവനന്തപുരം: കേരളത്തിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് താമസിക്കാനായി ലേബര്‍ ക്യാമ്പുകള്‍ തുടങ്ങുന്ന കാര്യം സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ നിയമസഭയെ അറിയിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായിരിക്കും ക്യാമ്പുകള്‍ ആരംഭിക്കുക-മന്ത്രി പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികള്‍ കേരളത്തില്‍ വ്യാപകമായ ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നുണ്ടെന്ന് പരാതിയുണ്ട്. ഇതിനെതിരെ നിയമം നിലവിലുണ്ടെങ്കിലും അത് പലപ്പോഴും ഫലപ്രദമായി നടപ്പിലാക്കുന്നില്ല. അതുകൊണ്ട് ഇത്തരം നിയമങ്ങള്‍ ഘട്ടംഘട്ടമായി കര്‍ശനമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍-മന്ത്രി പറഞ്ഞു.
(courtesy:mathrubhumi.com)

ബുധനാഴ്‌ച, ഒക്‌ടോബർ 26, 2011

ചെറുകിട സ്ഥാപനങ്ങളിലും സൗദിവത്കരണം നിര്‍ബന്ധമാക്കുന്നു !!!

റിയാദ്: സൗദിയില്‍ സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായി ഒമ്പതും അതില്‍ കുറവും തൊഴിലാളികളുള്ള ചെറുകിട സ്ഥാപനങ്ങളിലും സൗദികളെ നിയമിക്കണമെന്ന് നിര്‍ദ്ദേശിച്ച് തൊഴില്‍ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ചെറുകിട സ്ഥാപനങ്ങളില്‍ ചുരുങ്ങിയത് ഒരു സ്വദേശിയെ എങ്കിലും നിയമിച്ചിരിക്കണമെന്നാണ് പുതിയ ചട്ടം. 'നിതാഖാത്' പദ്ധതി ചെറുകിട സ്ഥാപനങ്ങള്‍ക്ക് ബാധകമാക്കേണ്ടതില്ലെന്നായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ അധികൃതര്‍ നിലപാട് മാറ്റുകയായിരുന്നു. ബിനാമി ബിസിനസ് പ്രവണത തടയുകയും ചെറുകിടസ്ഥാപനങ്ങള്‍ നടത്തുന്ന സൗദി യുവാക്കള്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി.

സ്ഥാപനത്തില്‍ നിയമിക്കുന്ന സ്വദേശിയുടെ വിവരങ്ങള്‍ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്യണം. അതേസമയം ഉടമയായ സൗദി പൗരനെ സ്ഥാപനത്തിലെ സ്വദേശി ജീവനക്കാരനായി കണക്കാക്കും. ഇതിന് മറ്റു സ്ഥാപനങ്ങളില്‍ അവര്‍ ജോലി ചെയ്യരുതെന്ന് വ്യവസ്ഥയുണ്ട്. പുതിയ ചട്ടം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 
(courtesy:gulfmalayali.com)

വികലാംഗ പെന്‍ഷന്‍ വര്‍ധിപ്പിക്കും -എം.കെ. മുനീര്‍ !!!


തിരുവനന്തപുരം: വികലാംഗ പെന്‍ഷന്‍തുക വര്‍ധിപ്പിക്കുമെന്നും വൈകല്യമുള്ള മുഴുവന്‍ പേര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്നും മന്ത്രി എം.കെ. മുനീര്‍ അറിയിച്ചു. ദേശീയ വികലാംഗ പുനരധിവാസ പരിപാടിയുടെ ഭാഗമായി നടത്തിയ 'വൈകല്യമോക്ഷം' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മെഡിക്കല്‍ ക്യാമ്പ് വഴി നടത്തുന്ന പരിശോധനയില്‍ ഒന്നിലധികം വൈകല്യങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമായിരുന്നു ഇത്രയുംനാള്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിരുന്നത്. ഇനിമുതല്‍ ചെറിയതോതില്‍ വൈകല്യമുള്ളവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കും. അതിന് ഒരു അസ്ഥിരോഗ വിദഗ്ദ്ധന്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് മതിയാകും. തിരിച്ചറിയല്‍ കാര്‍ഡ് ഇടയ്ക്കിടെ പുതുക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി അറിയിച്ചു.
(courtesy:mathrubhumi.com) 

ചാനല്‍പ്രോഗാമുകളെക്കുറിച്ചറിയാന്‍ !!!

ചാനല്‍പ്രോഗാമുകളെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

(courtesy:mathrubhumi.com)

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത